2 1. 101 - 10 = 1 or 101 = 102 - 1 (move 2 slightly up or move the upper line of equal sign) 2. How is 5.9 ? 3. If you stand inside the cube you can see maximum number of sides. 4. 6210001000
ഇണച്ചെരുപ്പുകൾ. വള്ളിയുടെ ദ്വാരം വലുതായി അതിന്റെ മൊട്ട് ഇടക്കിടെ ഊരിപ്പോകുന്നത് കാരണം ചാക്കുനൂലുകൊണ്ടു നന്നായി കെട്ടി വെച്ചാണ് മുത്തു ഹവായി ചെരുപ്പ് ഇട്ട് നടക്കാറുള്ളത്. ഇന്നിപ്പം മഴകൊണ്ട് ചാക്ക് നൂല് പിന്നി പോയിരിക്കുന്നു. സുന്ദരി കൊടുത്ത ചോറ്റുപാത്രം സഞ്ചിയിലിട്ട് കൈക്കോട്ട് എടുത്തു ചുമലിൽ സ്ഥാപിച്ച് അയാൾ ഇറങ്ങി. കോവിലകത്തൊടി വരെയേ പോകാനുള്ളൂ, ടാറിട്ട നിരത്തിലൂടെ നടക്കാൻ ചെരുപ്പ് നിര്ബന്ധമില്ല. ചെരിപ്പില്ലാതെ ശബരിമല കയറി ഇറങ്ങിയ തനിക്കാണോ കുറച്ചൊന്നു നടക്കാൻ വിഷമം?. അങ്ങനെയൊക്കെ കരുതിയാണ് മുത്തു നടന്നത്. ഇടവഴി കടന്ന് നിരത്തിൽ കയറി വെങ്കട്ടരാമൻ ഡോക്ടറുടെ ക്ലിനിക്കിന്റെ മുന്നിലെത്തുമ്പോഴേക്കും ആ കരുതൽ പോരാതെ വന്നു. കാലുകൾ അതിന്റെ പ്രധിഷേധം അറിയിക്കാൻ തുടങ്ങി. അങ്കപ്പന്റെ വീടും കടയും ചേർന്ന സ്വര്ണപ്പണിക്ക് മുന്നിലെ പുല്ലുകൾക്കിടയിൽ യാദൃച്ഛികമായാണ് അവൻ അത് കണ്ടത്. വലത്തേ കാലിന്റെ ഒരു തുകൽ ചെരുപ്പ്. നല്ല മയം, വള്ളിയും പാകം. പക്ഷെ എന്ത് ചെയ്യും, അതിന്റെ ഇടത്തെ കാൽ ഇല്ല. അത് കാലിലിട്ട് പ്രതീക്ഷയോടെ മുത്തു പുല്ലുകൾക്ക...
അനുരഞ്ജനം ബാബ്വോ....... അമ്മയുടെ വിളി. ഏതോ നല്ല സ്വപ്നത്തിൽ ആയിരുന്നു. അത് മുറിഞ്ഞു. എന്തായിരുന്നു എന്ന് വ്യക്തമല്ലെങ്കിലും അതിന്റെ സുഖം മനസ്സിലെവിടെയോ ഒട്ടിപ്പിടിച്ചു കിടക്കുന്നു. അതിനു റീപ്ലേ ഇല്ലല്ലോ. എന്നാലും ശ്രമിച്ചു, വെറുതെ. ആട് പ്രസവിച്ച ശേഷം സ്വപ്നങ്ങൾ മുറിഞ്ഞു പോകുന്നത് പതിവാണ്. ദാസനെയോ വേലായുധനെയോ പോലെ ആടും പശുവും ഒന്നും ഇല്ലാത്ത വീട്ടിൽ ജനിച്ചില്ല. അവർ ഭാഗ്യവാന്മാർ. എണീറ്റു. വാതിൽ കടന്ന് വടക്കേപ്പുറത്തു പോയി. പാല് നിറച്ചു വെച്ച കുപ്പികൾ എടുത്ത് പട്ടികവേലിയുടെ നാട്ടകൾക്കിടയിലൂടെ പുറത്തു കടന്ന് റയിലിന്റെ അരികിലൂടെ നടന്നു. പെണ്ണുട്ടിയമ്മയുടെ വീട് കടന്നു, അമ്മാളുഅമ്മയുടെ വീട് കടന്നു. ഒരു ഒഴുക്കിൽ അങ്ങനെ പോകുകയാണ്. വടക്കേ പാതാറയുടെ അടിയിലൂടെ നടന്നു. ബാബ്വോ....... വീണ്ടും അമ്മയുടെ ശബ്ദം. പാല് വേഗം കൊടുത്ത് വാ. സ്കൂളിൽ പോണ്ടേ? ഈ അമ്മയ്ക്ക് എന്ത് പറ്റി? ഞാൻ പോഗ്വല്ലേ ? എത്താനായി. പിന്യും പിന്യും വിളിക്ക്യാ? കാലിൽ ഒരടി കൊണ്ട് ഞാൻ ഞെട്ടി. ഇത് വരെ നടന്നത് ഉറക്കത്തിലായിരുന്നു. വേഗം തന്നെ എണീറ്റു. വാതിൽ കടന്ന് വടക്കേപ്പുറത്തു ...
ചോന്ന ഗോതമ്പിന്റെ നിറം . സാമാന്തരീകത്തിന്റെ കർണ്ണങ്ങൾ അന്യോന്യം ബൈസെക്ട് ചെയ്യുമെന്നതിന്റെ തെളിവ് എഴുതിയുണ്ടാക്കുകയൂം ഉറക്കം തൂങ്ങുകകയും സമാന്തരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ . അച്ഛൻ താഴെ കോലായിൽ കയറി മുരടനക്കിയപ്പോൾ രണ്ടിനും താത്കാലിക വിരാമം ആയി . വലിപ്പ് തുറന്നു പീടികയുടെ താക്കോൽ അതിൽ വെക്കുമ്പോൾ മേശപ്പുറത്തെ പതിനാലാം നമ്പർ വിളക്ക് ഒന്ന് ഇളകി ആളിക്കത്തി പ്രതിഷേധിച്ചു . ചപ്പാത്തി എടുത്തു വെക്കട്ടെ ? ' അമ്മ മേശപ്പുറത്തുള്ള പുസ്തകങ്ങൾ ഒരു ഭാഗത്തേക്ക് നീക്കി വെച്ചു കൊണ്ട് ചോദിച്ചു . കുട്ട്യേള് തിന്നോ എന്നായിരുന്നു ആയിക്കോട്ടെ എന്നർത്ഥമുള്ള മറുപടി . ചപ്പാത്തി ഗോതമ്പു കൊണ്ട് തന്നെ ആണോന്നു ചെറിയോൾ ചോദിച്ചു . മുത്താറിയുടെ നിറം ഇതല്ല എന്ന് അവൾക്കറിയാം , ' അമ്മ പറഞ്ഞു . നിറത്തിന്റെ കാരണം കിട്ടിയോ ? അച്ഛന്റെ ചോദ്യം . ' അമ്മ പറഞ്ഞ ഉത്തരം ഞാൻ കേട്ടില്ല . തലേ ദിവസത്തെ സംഭവങ്ങൾ ഒരാവൃത്തി ഓർത്തെടുക്കുകയായിരുന്നു ഞാൻ . വിച്ഛിക്കാക്കാന്റെ റേഷൻ കടയിൽ ചോ...
Comments
Post a Comment